വാഷിംഗ്ടൺ: ഇന്ത്യ ലോകനന്മയ്‌ക്കായി എല്ലാ മേഖലകളിലും നടത്തുന്ന പരിശ്രമ ങ്ങളെ പ്രശംസിച്ച് അമേരിക്ക. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത തടയാൻ ഇന്ത്യ എടുക്കുന്ന മുൻകൈ ഏറെ മാതൃകാപരമാണെന്ന് അമേരിക്കയുടെ വിലയിരുത്തി. നരേന്ദ്രമോദി നടത്തുന്ന പരിശ്രമങ്ങൾ ശരിയായ ദിശയിലാണ്. കാലാവസ്ഥാ രംഗത്തെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോൺ കെറിയാണ് ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്‌ത്തിയത്.
നരേന്ദ്രമോദിയുടെ വീക്ഷണം സമാനതകളില്ലാത്തതാണ്. 2030 ഓടെ 450 ജിഗാവാട് പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് നിലവിലെ ഊർജ്ജപ്രതിസന്ധിക്ക് വലിയൊരു ഉത്തരമാണ്. ഒരു രാജ്യം എങ്ങനെ ഊർജ്ജരംഗത്ത് സ്വയം പര്യാപ്തത നേടണം എന്നതിന് ഇന്ത്യ ഏറ്റവും മാതൃകാപരമായ ഉദാഹരണമാണെന്നും കെറി പറഞ്ഞു. ലോകത്തിൽ ഒരു ഘട്ടത്തിൽ ഏറ്റവുമധികം വാതകം പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യം എന്നതിൽ നിന്നും ഇന്ത്യ വളരെ വേഗം പിന്നോട്ട് പോവുകയാണെന്നും കെറി വ്യക്തമാക്കി.
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ ലോകത്തിന് മാതൃകയാണ് ഇന്ത്യ. ഇന്ത്യ ഇത്തരം വിഷയങ്ങളിൽ മികച്ച പങ്കാളിയാണ്. ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന 26-ാംമത് കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നേ ഇന്ത്യയുടെ പരിശ്രമങ്ങൾ ഏറെ മുന്നോട്ട് പോയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പരിശ്രമവും നേതൃത്വ വും അന്താരാഷ്‌ട്ര സൗരോർജ്ജ പങ്കാളിത്ത രാജ്യങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതും അതീവ നിർണ്ണായകമാണെന്നും കെറി ചൂണ്ടിക്കാട്ടി.
Comments