ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേർ സ്ഫോടനം. തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്ക്വയറിലാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തെ തുടർന്ന് പ്രാർഥനാ ചടങ്ങുകൾ അവസാനിപ്പിച്ച് പള്ളിയിലെത്തിയവരെ വീട്ടിലേക്ക് മടക്കി അയച്ചു.ഓശാന ഞായറിന്റെ ഭാഗമായി പള്ളിയിലെ പ്രാർഥനാ ചടങ്ങുകൾ പുരോഗമിക്കവെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുംകോടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടത്തിയ ചാവേർ കൊല്ലപ്പെട്ടതായാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേ സമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. 2018ൽ സുരബയ പട്ടണത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. 2002ൽ ബാലി ദ്വീപിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 202 പേർ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Comments