ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാന നഗരമേഖലയുടെ പരിധി നിശ്ചയിക്കാനുള്ള ഭേദഗതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. നാഷണൽ കാപ്പിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി(ഭേഗഗതി) നിയമം 2021 നാണ് രാഷ്‌ട്രപതി സമ്മതംമൂളിയത്. കഴിഞ്ഞ ബുധനാഴ്ച രാജ്യസഭയിൽ ബില്ല് പാസാക്കിയിരുന്നു. പ്രതിഷേധിച്ച് കോൺഗ്രസ്സ് വാക്കൗട്ട് നടത്തിയ സമ്മേളനത്തിൽ നിന്നും ആംആദ്മി പാർട്ടി എം.പിമാരും ഇറങ്ങിപ്പോയിരുന്നു.
ഡൽഹി ദേശീയ തലസ്ഥാന മേഖലാ നിയമം 1991 ലാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തുന്നത്. ഈ നിയമത്തിൽ ഗവൺമെന്റ് എന്ന വാക്കുകൊണ്ട് അർത്ഥമാ ക്കുന്നത് ലെഫ്റ്റനന്റ് ഗവർണർ എന്നും കണക്കാക്കണമെന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്.
സംസ്ഥാനം എന്ന നിലയിൽ ഭരണകാര്യങ്ങൾ നടത്താൻ പ്രയാസമുണ്ടാ കുമെന്നാണ് ബില്ലിനെ എതിർത്തുകൊണ്ട് പ്രതിപക്ഷം ആരോപിക്കുന്നത്. ദേശീയ തലസ്ഥാനത്തിന്റെ സമഗ്രവികസനവും ഭരണപരമായ നിർവ്വഹണത്തിലും ഗുണകരമാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്രസർക്കാറുമായി തലസ്ഥാന നഗരത്തെ രാഷ്‌ട്രീയത്തിനപ്പുറമുള്ള നിയന്ത്രണത്തിലേക്ക് എത്തിക്കാനുള്ള സുപ്രധാന ഭേദഗതിയാണ് ബില്ലിന്റെ അന്തസത്ത.
Comments