ലണ്ടൻ: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നീരവ് യു.കെ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 15നാണ് കീഴ് കോടതിയുടെ വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ച് നീരവിന്റെ നാടുകടത്തലിന് ഒരുക്കങ്ങൾ തുടങ്ങിയത്.
നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുകയാണ് നീരവ് മോദി. നേരത്തെയും ഇന്ത്യയിലേക്ക് കടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് കോടതിയെ സമീപിച്ചിരുന്നു. എന്നാലത് തള്ളിപ്പോകുകയായിരുന്നു. 2019ൽ ലണ്ടനിൽ അറസ്റ്റിലായ നീരവിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന നീരവിനെതിരെ ഇന്ത്യയിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ട്. സി.ബി.ഐയും എൻഫോഴ്്സ്മെന്റും നീരവിനെതിരെ കേസെടുത്തിട്ടുണ്ട്.
Comments