കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ദീദിക്ക് നന്ദിഗ്രാമിൽ കാലിടറുന്നു. മുൻ ടിഎംസി നേതാവും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ വൻ ലീഡ് നേടിയതായി റിപ്പോർട്ട്. അയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് സുവേന്ദു ലീഡ് ചെയ്യുന്നത്.
സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാനെത്തിയത്. മമതയെ പരാജയപ്പെടുത്തിയില്ലെങ്കിൽ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് സുവേന്ദു വ്യക്തമാക്കിയിരുന്നു. എന്നാൽ സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മാത്രമാണ് മമത ബാനർജി മത്സരിച്ചത്.
അതേ സമയം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് സൂചന. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ടിഎംസി നൂറ്റിയെഴുപത് സീറ്റുകളിൽ അധികം മുന്നിലാണ്. ബിജെപി നൂറ്റിപ്പതിനഞ്ച് സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. 2016 ൽ 3 സീറ്റുകളിൽ മാത്രമാണ് ബിജെപി ജയിച്ചത്.
Comments