ഇസ്ലാമാബാദ്: ജമ്മുകശ്മീരിൻരെ അമിതാധികാരമായി ആർട്ടിക്കിൾ 370 നീക്കം ചെയ്ത് ഇന്ത്യൻ നിടപടിയിൽ പാകിസ്താന് നിലപാട് മാറ്റം. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് പാകിസ്താന്റെ വിഷയമല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രസ്താവനയിലൂടെ അറിയിച്ചു.
370 പിൻവലിച്ചതിൽ പാകിസ്താന് ഒരിക്കലും പ്രശ്നമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പാക് വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം 35 എ നീക്കം ചെയ്തതിൽ പാകിസ്താന് ആശങ്കുയണ്ടായിരുന്നെന്നും അതിനെ പാക് സർക്കാർ എതിർത്തിരുന്നുവെന്നും ഖുറേഷി അറിയിച്ചു. ഇക്കാര്യത്തിൽ പാകിസ്താൻ ഇതിനകം തന്നെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബിയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെടുന്നതിന് മുൻപാണ് ഖുറേഷിയുടെ പ്രസ്താവന പുറത്തുവന്നത് . പാകിസ്താൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയിലൂടെ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്നാണ് സൂചന. ആർട്ടിക്കിൾ 370 നെക്കുറിച്ചുള്ള പാകിസ്താന്റെ നിലപാട് ഇന്ത്യക്കെതിരായിരുന്നു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ ഈ തീരുമാനത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എതിർത്തിരുന്നു.
എന്നാൽ ആർട്ടിക്കിൽ 370 നീക്കം ചെയ്തത് ആഭ്യന്തര കാര്യമാണെന്നായിരുന്നു തുടക്കം മുതൽ ഇന്ത്യയുടെ ഉറച്ച നിലപാട്. അന്താരാഷ്ട്രവേദികളിലും ഇന്ത്യ ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു. കശ്മീർ പ്രശ്നം പരിഹരിക്കാൻ സൗദി അറേബ്യയും യുഎഇയും പാകിസ്താന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ആർട്ടിക്കിൾ 370 സംബന്ധിച്ച പാക്കിസ്ഥാന്റെ ഈ നിലപാട് സൗദിയുടെ സമ്മർദ്ദമായി കണക്കാക്കേണ്ടിവരും.. സൗദിയിലേക്ക് പോകുന്നതിനുമുമ്പ് സമന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആർട്ടിക്കിൾ 370 നീക്കംചെയ്യൽ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഖുറേഷി വ്യക്തമാക്കിയത്.
ആർട്ടിക്കിൾ 370 നീക്കംചെയ്യുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഞങ്ങളുടെ ആശങ്ക സെക്ഷൻ 35 എ യിലാണെന്നും ഖുറേഷി പറഞ്ഞു. കശ്മീരിലെ ഭൂമിശാസ്ത്രപരവും ജനസംഖ്യയുടെയും സന്തുലിതാവസ്ഥ മാറ്റാനുള്ള ശ്രമങ്ങളാണ് 35 എ നീക്കം ചെയ്തതിലൂടെ നടക്കുന്നത്. 370 ന് ഞങ്ങൾ പ്രാധാന്യം നൽകുന്നില്ല ഇതാണ് ഖുറേഷിയുടെ പ്രസ്താവന.
പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളായി എന്ന വസ്തുത പാകിസ്ഥാൻ വിദേശകാര്യമന്ത്രി നിരസിച്ചു. എഫ്എടിഎഫിൽ സൗദി പാകിസ്താനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ അത് അക്കാലത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ കൂടുതൽ മാറുമെന്ന് പ്രതീക്ഷിക്കുന്നു.രാഷ്ട്രീയത്തിന്റെ കാര്യം വ്യത്യസ്തമാണ്, പക്ഷേ ഞങ്ങൾ എഫ്എടിഎഫിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചു. സൗദിയുടെ പുരോഗതിയിൽ ഞങ്ങൾ കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ഖുറേഷി അഭിമുഖത്തിൽ വ്യക്തമാക്കി.
Comments