തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കില്ല. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പ്രതികരിച്ചു. പകരം ചടങ്ങ് ടിവിയിലൂടെ കാണുമെന്നും ഹസൻ പറഞ്ഞു.
കൊറോണ ഇത്രയധികം തീവ്രമായിരിക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായി നടത്തേണ്ട ചടങ്ങാണ്. സ്റ്റേഡിയത്തിൽ നടക്കുന്നത് സത്യപ്രതിജ്ഞയല്ല, മാമാങ്കമാണ്. മന്ത്രിമാർ മാത്രം പങ്കെടുത്ത് അധികാരം ഏറ്റെടുക്കേണ്ട ചടങ്ങാണിത്. ബഹിഷ്‌ക്കരിക്കുയല്ല മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയിൽ കാണുമെന്നാണ് ഹസ്സന്റെ പ്രതികരണം.
140 എംഎൽഎമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനമാണ് ഉയർന്നത്. 500 പേർ അധികമല്ലെന്ന് പറഞ്ഞ് വിമർശനങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിക്കളഞ്ഞിരുന്നു.
Comments