കൊച്ചി: ബി ജെ പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ നാളെ സംസ്ഥാനത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ സമരജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണുന്നതിൽ ഞങ്ങൾക്ക് പുതുമയില്ല.നിങ്ങൾക്ക് പുതുമയുണ്ടാകും അത് ബിജെപിയുടെ വിഷയമല്ലെന്നും എം.ടി രമേശ് പ്രതികരിച്ചു.
ബിജെപിയ്‌ക്ക് എതിരെ ഇല്ലാകഥമെനയുന്നത് ഇതാദ്യമായല്ല. ബിജെപിയെ ഇല്ലാതാക്കാൻ കേരളത്തിൽ സിപിഎം പലതവണ പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാർട്ടിയെ ഒരു ചുക്കും ചെയ്യാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇനിയും ശ്രമിച്ചോളൂ.പക്ഷെ ബിജെപിയ്‌ക്കെതിരെ ഒന്നും ചെയ്യാൻ സർക്കാരിനോ സിപിഎമ്മിനോ സാധിക്കില്ലെന്നും എം.ടി രമേശ് വെല്ലുവിളിച്ചു.
ബിജെപിക്കെതിരെ ഒരു തെളിവുമില്ലാത്ത കേസിലേക്കാണ് ഞങ്ങളെ വലിച്ചിഴക്കുന്നത്. അതിനെ ഞങ്ങൾ നിയമപരമായി തന്നെ നേരിടും. എന്തെങ്കിലും ഒരു തെളിവ് ഈ കേസിൽ ഇന്നേവരെ ബിജെപിക്കെതിരെ ഹാജരാക്കാൻ സർക്കാരിനോ പോലീസിനോ സാധിച്ചിട്ടുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.
ഒരു തെളിവുമില്ലെന്ന് പിണറായിയ്‌ക്ക് തന്നെ നന്നായറിയാം. അതാണല്ലോ നിയമസഭയിൽ പോലും അദ്ദേഹം ഇതിനെതിരെ ഒന്നും സംസാരിക്കാതിരുന്നതെന്നും എം.ടി രമേശ് പറഞ്ഞു.അന്വേഷണത്തിന് ഒരു ഘട്ടത്തിലും ബിജെപി എതിരു നിന്നിട്ടില്ല. ശക്തമായ അന്വേഷണം നടത്തി എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരണമെന്നു തന്നെയാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും എം.ടി രമേശ് പറഞ്ഞു.
Comments