ഹിമാചൽ പ്രദേശ്: കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നതോടെ യാത്രാതിരക്കുകളും ആരംഭിച്ചു കഴിഞ്ഞു. മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മണാലിയിലെ ചിത്രങ്ങൾ പ്രചരിച്ചതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിക്കും തിരക്കും നിയന്ത്രിക്കാൻ സർക്കാർ ഇടപെടുകയാണ്. മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികൾക്ക് 5,000 രൂപ പിഴ ഈടാക്കും . അല്ലെങ്കിൽ എട്ടു ദിവസം തടവ് ശിക്ഷ എന്നാണ് ഹിമാചൽ സർക്കാരിന്റെ പുതിയ നിർദ്ദേശം.
യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങൾ കടുപ്പിച്ച് ഭരണകൂടവും രംഗത്ത് എത്തിയത്.
മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സമ്പൂര്‍ണ ലോക്ക്ഡൗണിൽ വിജനമായിരുന്നു. എന്നാൽ വീണ്ടും സഞ്ചാരികൾ എത്തിത്തുടങ്ങിയിത് മണാലിയെ ശ്രദ്ധേയമാക്കുകയാണ്. ഷിംലയാണ് മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം.2020-21 സാമ്പത്തിക വര്‍ഷത്തിൽ കൊറോണ വ്യാപനം ഹിമാചൽ പ്രദേശിൻെറ സാമ്പത്തിക സ്ഥിതി മോശമാക്കി.6.2 ശതമാനം നെഗറ്റീവ് വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പ്രധാമ വരുമാന മാര്‍ഗമായ ടൂറിസം മേഖല 81 ശതമാനത്തിലധികം ഇടിഞ്ഞതാണ് പ്രധാന കാരണം
Comments