മുംബൈ: അശ്ലീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് തടയാനായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പോലീസിന് കൈക്കൂലിയായി നൽകിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത്രയും നാൾ അറസ്റ്റ് ചെയ്യാതിരിക്കാനായി ഇയാൾ പോലീസിന് 25 ലക്ഷത്തോളം രൂപ നൽകിയെന്നാണ് വിവരം.
കേസിൽ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി കാര്യം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷൻ ബ്യൂറോയ്‌ക്ക് മെയിൽ അയച്ചിരുന്നു. അറസ്റ്റ് തടയാൻ വേണ്ടിയുള്ള മുൻകരുതലായാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഫെബ്രുവരിയിലാണ് അശ്ലീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ജൂലൈയിലാണ് രാജിനെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
കേസിൽ മുഖ്യകണ്ണിയാണ് രാജ് കുന്ദ്രയെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് കുന്ദ്ര ആപ്പുകൾ വഴി വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.
അതേസമയം രാജ് കുന്ദ്ര അശ്ലീലച്ചിത്ര നിർമ്മാണത്തിലൂടെ ഇതുവരെ ഏഴരക്കോടിയെങ്കിലും വരുമാനം ഉണ്ടാക്കിയതായാണ് പോലീസിന്റെ കണ്ടെത്തൽ. ഹോട്‌സ്‌ഷോട്‌സ് എന്ന ആപ്പിലൂടെയായിരുന്നു വരുമാനം ഏറെയും ഉണ്ടാക്കിയിരുന്നത്. ആപ്പ് സൗജന്യമായിരുന്നില്ല. വരിസംഖ്യ അടച്ച് സബ്‌സ്‌ക്രൈബ് ചെയ്താൽ മാത്രമേ വീഡിയോകൾ കാണാനാകു. ഇത്തരത്തിൽ ഹോട്ട്‌ഷോട്‌സിലൂടെ വരിസംഖ്യ ഇനത്തിൽ മാത്രം രാജ് കുന്ദ്ര കോടികൾ സമ്പാദിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
Comments