ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. സോപോരിലെ വാർപോരയിലാണ് ഏറ്റുമുട്ടൽ. രാത്രി എട്ട് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ആക്രമണം ലക്ഷ്യമിട്ട് ഭീകരർ മേഖലയിൽ തമ്പടിച്ചിരിക്കുന്നതായി വാർപോര പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന.
രാഷ്ട്രീയ റൈഫിൾസ് 22, സിആർപിഎഫ് , പോലീസ് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എന്നാൽ സുരക്ഷാ സേനയെ കണ്ടതും ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരർക്ക് കീഴടങ്ങാൻ അവസരം നൽകിയെന്നും, എന്നാൽ ഇവർ ഇത് നിഷേധിച്ചെന്നും അധികൃതർ പറഞ്ഞു.
Comments