മുംബൈ : അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളി കോടതി. മുംബൈ ചീഫ് മെട്രോപോളിറ്റൻ മജിസ്റ്റ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേസിൽ ജാമ്യം ആവശ്യപ്പെട്ട് കുന്ദ്രയും, സുഹൃത്ത് റയാൻ തോപ്പറുമാണ് കോടതിയെ സമീപിച്ചത്. റയാൻ തോപ്പറുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെയും, ച്രചരണത്തിലൂടെയും കുന്ദ്ര കോടികൾ സമ്പാദിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിനും, ഡിസംബറിനുമിടയിൽ 1.17 കോടി രൂപയാണ് ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
കേസിലെ പ്രധാന പ്രതിയാണ് പ്രമുഖ വ്യവസായി കൂടിയായ രാജ് കുന്ദ്ര. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും, വിവിധ ആപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഈ മാസം 19 നാണ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം മൊഴിയെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. രാജ് കുന്ദ്രയ്‌ക്ക് പുറമേ 11 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments