മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമർശിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ ബലപ്രയോഗം നടത്തിയെന്ന് ബി. ജെ. പി. മഹാരാഷ്‌ട്ര ഘടകം.
ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മന്ത്രിയുടെ മുറിയിലേക്ക് കയറിയ പോലീസ് ഉദ്യോഗസ്ഥർ ബലമായി അറസ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പാർട്ടി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം നടന്ന ജന ആശിർവാദ് യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ഉദ്ദവ് താക്കറയെ രൂക്ഷമായ ഭാഷയിൽ കേന്ദ്രമന്ത്രി വിമർശിച്ചിരുന്നു.
റായ്ഗഢിലെ സമ്മേളന വേദിയിലായിരുന്നു പ്രസംഗം. ഇതിനെതിരെ ശിവസേനാ പ്രവർത്തകർ പരാതി നൽകി. തുടർന്ന് നാസിക് പോലീസ് റാണയെ അറസ്റ്റ് ചെയ്തത്. റാണെയുടെ അറസ്റ്റ് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബി. ജെ. പി അദ്ധ്യക്ഷൻ ജെ. പി. നഡ്ഡ ആരോപിച്ചു.
ശിവസേന പ്രവർത്തകർ പ്രകോപനം കൂടാതെ ബി. ജെ. പി ഓഫീസുകൾക്കുനേരെ സംസ്ഥാനത്ത് പലഭാഗങ്ങളിലും കല്ലേറ് നടത്തി. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണമെന്ന് പാർട്ടി ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500,505 (2), 153 ബി, എന്നീവകുപ്പുകൾ ചേർത്ത് കേസെടുത്താണ് നാരായൺ റാണയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments