ന്യുഡൽഹി: പല സംസ്ഥാനങ്ങളും 50 ശതമാനം കുട്ടികളെ വച്ച് സ്കൂളുകൾ പുന:രാരംഭിച്ചിരുന്നു. എന്നാൽ എറ്റവും കൂടുതൽ കുട്ടികളിൽ രോഗവ്യാപനം കണ്ടെത്തിയത് പഞ്ചാബിലും ബീഹാറിലും. ഈ മാസമാണ് മിക്ക സംസ്ഥാനങ്ങളിലും സ്കൂളുകൾ പുന:രാരംഭിച്ചത്.
പഞ്ചാബിൽ 17 വയസിന് മുകളിൽ പ്രായമായവരിൽ 9.6 ശതമാനമായിരുന്നു പോസ്റ്റിവിറ്റി നിരക്ക്. എന്നാൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ 16.1 ശതമാനമായി ഉയർന്നു. പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വീണ്ടും തുറന്നതിനു ശേഷമാണ് കുട്ടികളുടെ പോസിറ്റീവിറ്റി നിരക്ക് വർദ്ധിച്ചത്.
സ്വാതന്ത്ര്യദിനത്തിനുശേഷം സ്കൂളുകൾ തുറന്ന ബീഹാറിൽ, കുട്ടികളിൽ പോസിറ്റീവിറ്റി നിരക്ക് 5.3 ശതമാനത്തിൽ നിന്നും ആഗസ്റ്റിൽ 11.5 ശതമാനമായി ഉയർന്നിരുന്നു. എന്നിരുന്നാലും, മഹാരാഷ്ട്ര, ജാർഖണ്ഡ്, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്കൂളുകൾ തുറന്നിട്ടും 17 വയസ്സുവരെയുള്ള കുട്ടികളിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിലെ കുട്ടികളിൽ പോസിറ്റിവിറ്റി നിരക്ക് ജൂലൈയിൽ 11.2 ശതമാനമായിരുന്നു. സ്കൂളുകൾ തുറന്നെങ്കിലും ആഗസ്റ്റിൽ 10.8 ശതമാനമായി കുറയുകയാണ് ചെയ്തത്.ആഗസ്റ്റ് 9 മുതൽ സ്കൂളുകൾ വീണ്ടും തുറന്ന ജാർഖണ്ഡിലും കുട്ടികളുടെ പോസിറ്റിവിറ്റി നിരക്കിൽ സമാനമായ കുറവുണ്ടായിട്ടുണ്ട്.
Comments