ശ്രീനഗർ: തന്നെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി മെഹബൂബാ മുഫ്തി. ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി( പിഡിപി) നേതാവായ മെഹബൂബാ മുഫ്തിയാണ് സൈന്യത്തിനും കേന്ദ്രസർക്കാറിനെതിരേയും ആരോപണവുമായി രംഗത്തെത്തിയത്. ട്വിറ്റർ വഴിയാണ് വീട്ടുതടങ്കലിലാണെന്ന വിവരം അറിയിച്ചത്. ജമ്മുകശ്മീർ ഭരണകൂടം തന്നെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും വീടും പരിസരവും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നുമാണ് മെഹബൂബ പറയുന്നത്.
അഫ്ഗാൻ വിഷയത്തിലും താലിബാനെ പിന്തുണച്ചും മെഹബൂബ മുഫ്തി നിരന്തരം പ്രസ്താവന ഇറക്കുകയാണ്. പാകിസ്താനുമായി ചർച്ചവേണമെന്ന നിലപാടാണ് കഴിഞ്ഞമാസങ്ങളിൽ മെഹബൂബ എടുത്തത്. കേന്ദ്രസർക്കാർ അഫ്ഗാൻ ജനതയെയോർത്ത് കണ്ണീർ പൊഴിക്കു കയാണ്. ഇതേ അവസ്ഥയാണ് കശ്മീരിലെ ജനങ്ങളുടേത്. അവരും സ്വാതന്ത്ര്യം അർഹിക്കുന്നു. കശ്മീരിൽ ഇപ്പോഴും പഴയ അന്തരീക്ഷം തിരികെ വന്നിട്ടില്ല. ജനങ്ങൾ ഭീതിയിലാണ്. എല്ലാം സാധാരണ നിലയിലാണെന്ന വാദം തെറ്റാണ്.’ മെഹബൂബ ആരോപിക്കുന്നു.
മെഹബൂബയുടെ വാദത്തെ എതിർത്ത് കശ്മീർ പോലീസ് രംഗത്തെത്തി. മുന്നേയുള്ള എല്ലാ നിയന്ത്രണങ്ങളും പരമാവധി എടുത്തുകളഞ്ഞിരിക്കുകയാണ്. ഇന്റർനെറ്റ് നിയന്ത്രണ ങ്ങളടക്കം പിൻവലിച്ചു. എല്ലാ മേഖലയിലും ജനജീവിതം സാധാരണനിലയിലാണ്. ഗിലാനി യുടെ ശവസംസ്‌കാര ദിവസം മാത്രമാണ് ചില നിയന്ത്രണങ്ങൾ വരുത്തിയത്. അത് പിറ്റേ ദിവസം തന്നെ പിൻവലിച്ചതായും കശ്മീർ പോലീസ് അറിയിച്ചു.
Comments