തിരുവനന്തപുരം : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ബിഷപ്പിനെ വിമർശിക്കുന്നവർ ജിഹാദികളുടെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
ബിഷപ്പിനെതിരെ ചില രാഷ്‌ട്രീയ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ അപ്രിയസത്യങ്ങൾ പറയുന്നവർക്കെതിരെ നടക്കുന്ന അക്രമമായി കണക്കാക്കപ്പെടും. ആക്രമിച്ചതുകൊണ്ട് സത്യങ്ങൾ ഇല്ലാതാകില്ല. ക്രൈസ്തവ സമൂഹത്തിനിടയിൽ നിലനിൽക്കുന്ന ആശങ്കയാണ് ബിഷപ്പ് പങ്കുവെച്ചത്. കേരളത്തിലെ ഹിന്ദു സമൂഹത്തിനിടയിലും കാലാകാലങ്ങളായി ഈ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ഉണ്ട്. മുസ്ലീം സമുദായത്തിലെ ചില ആളുകൾ ഇതിന് നേതൃത്വം നൽകുന്നു. ഇതിനെ വിമർശിക്കുന്നവർക്കെതിരെ രംഗത്ത് വരുന്ന മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാക്കാളും ജിഹാദികളുടെ വക്താക്കളാണോയെന്ന ചോദ്യം ഉയരുന്നു.
മുസ്ലീ സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. ഇത്തരം പ്രവൃത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ഇവർക്കിടയിൽ ജിഹാദികളെ പിന്തുണയ്‌ക്കുന്നവർ ഉണ്ട്. കേരളം ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണെന്നാണ് മുൻ സംസ്ഥാന പോലീസ് മേധാവിമാരുടെ വെളിപ്പെടുത്തൽ. അമുസ്ലീങ്ങളെ നശിപ്പിക്കണമെന്ന ആശയം ഐഎസിന്റേതാണ്. ഇതിനെ പിൻപറ്റി പ്രവർത്തിക്കുന്ന ആളുകൾ കേരളത്തിവുണ്ടെന്ന് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നവർ ഐഎസ് ആശയങ്ങളെയാണ് പിന്തുണയ്‌ക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.
ബിഷപ്പിന്റെ പരാമർശത്തെ എതിർത്തവർ ഐഎസ് വക്താക്കളാണോ എന്ന് വ്യക്തമാക്കണം. നാർക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലരുടെ വാദം. ഭീകര സംഘടനകളുടെ പ്രധാന വരുമാന മാർഗ്ഗം ലഹരിക്കടത്താണ്. കേരളത്തിൽ ലഹരിക്കടത്ത് വർദ്ധിക്കുന്നുവെന്നാണ് മാദ്ധ്യമ വാർത്തകൾ.
ജോസഫ് മാസ്റ്ററുടെ കെെ വെട്ടിയ കാലമല്ല ഇത്. ഇത് കാലം മാറി. ജിഹാദികൾക്ക് പിന്തുണ നൽകുന്നവർ ഇത് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments