തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി. പനമരം സ്വദേശി സെയ്തലവിയാണ് 12 കോടിയുടെ ഭാഗ്യം തനിക്കാണെന്ന് അറിയിച്ച് രംഗത്ത് വന്നത്. ഗൾഫിൽ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് സെയ്തലവി.
വാട്‌സ് ആപ്പ് വഴി ലോട്ടറി സ്ഥിരമായി എടുക്കാറുള്ളയാളാണ് താനെന്ന് സെയ്തലവി പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തന്നെ വിവരം അറിഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനാണ് ലോട്ടറി ടിക്കറ്റ് അയച്ചത്. പണം ഗൂഗിൾ പേയിൽ അയച്ചു. 11ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇപ്പോൾ ടിക്കറ്റ് സുഹൃത്തിന്റെ കയ്യിലാണ്. ഉടൻ ഇത് വീട്ടുകാർക്ക് നൽകുമെന്നും സെയ്തലവി പ്രതികരിച്ചു.
12 കോടി അടിച്ചതായി ഭർത്താവ് അറിയിച്ചെന്ന് സെയ്തലവിയുടെ ഭാര്യയും പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും, വിളിക്കാമെന്നാണ് സെയ്തലവി പറഞ്ഞതെന്നും ഭാര്യ വ്യക്തമാക്കി.
11 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്തുവരികയാണ് സെയ്തലവി. നാട്ടിലെത്തി വീടും സ്ഥലവും വാങ്ങാനാണ് സെയ്തലവിയുടെ തീരുമാനം.
Comments