മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ രാജ് കുന്ദ്രയുടെ കേസിൽ പുതിയ വഴിത്തിരിവ്. രാജ് കുന്ദ്രയ്‌ക്കെതിരെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്രയാണ് രംഗത്ത്. ലൈംഗികമായി രാജ് കുന്ദ്ര പീഡിപ്പിച്ചുവെന്നതാണ് കേസ്. ഭാര്യ ശിൽപ്പാ ഷെട്ടിയ്‌ക്കും സഹോദരിയ്‌ക്കും സംഭവത്തിൽ പങ്കുണ്ടെന്നും ഷെർലിൻ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ഷെർലിന്റെ പരാതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശിൽപ്പാ ഷെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് രാജ് കുന്ദ്ര. ജൂഹൂ പോലീസ് സ്‌റ്റേഷനിലാണ് ഷെർലിൻ ചോപ്ര പരാതി നൽകിയത്. ഇതിന് പിന്നാലെ അഭിഭാഷകനുമൊത്തി വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തു. കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഷെർലിൻ പറയുന്നു.
ജീവിതം തകർക്കുമെന്ന് രാജ് കുന്ദ്ര പറഞ്ഞു. ഈ വർഷം ഏപ്രിൽ 19ന് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടിൽ വന്നത്. ജെഎൽ സ്ട്രീമിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ശിൽപ്പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും. തന്നോട് ഫിറ്റ്‌നെസ് സംബന്ധമായ വീഡിയോ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്.
രാജ് കുന്ദ്രയും ശിൽപ്പ ഷെട്ടിയും ഷെർലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മാനനഷ്ടക്കേസ് നൽകാനാണ് തീരുമാനം. അതേസമയം അനുമതിയില്ലാതെ തന്നെ രാജ് കുന്ദ്ര ചുംബിച്ചുവെന്ന് ഷെർലിൻ പറയുന്നു. ശിൽപ്പ ഷെട്ടിയുമായുള്ള വിവാഹ ജീവിതം സുഖകരമല്ലെന്നാണ് രാജ് കുന്ദ്ര തന്നോട് പറഞ്ഞതെന്നും ഷെർലിൻ ചോപ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Comments