ഭോപ്പാൽ: ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് നേരെ സദാചാര ആക്രമണം. മദ്ധ്യപ്രദേശിലാണ് സംഭവം. ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചുവെന്ന് ആരോപിച്ചായിരുന്നു സദാചാര ആക്രമണം. യുവതിയോട് ഹിജാബും ബുർഖയും നീക്കം ചെയ്യാൻ ആൾക്കൂട്ടം ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന് അപമാനമാണെന്നും ആൾക്കൂട്ടം പറയുന്നുണ്ടായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭോപ്പാലിലെ ഇസ്ലാം നഗറിലാണ് സംഭവം. സ്‌കൂട്ടർ യാത്രികരെ തടഞ്ഞ് നിർത്തിയ ശേഷം ബുർഖയും ഹിജാബും നീക്കം ചെയ്യണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. യുവതിയുടെ പ്രതിഷേധം വകവെയ്‌ക്കാതെ ബുർഖ അഴിച്ച് വാങ്ങുന്നതും വീഡിയോയിൽ കാണാം. ഇനി ഇത്തരത്തിലുള്ള സംഭവം ഉണ്ടാകരുതെന്ന താക്കീതോടെയാണ് അക്രമികൾ ഇരുവരേയും വിട്ടയച്ചത്.
ബെെക്കിന് മുന്നിൽ പൂമാല ഇട്ടിരുന്നു. ഇതാകാം ആളുകളെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ സംഭവത്തിൽ യുവതി പരാതിപ്പെടാത്തതിനാൽ ഇവരെ വിട്ടയച്ചുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ദിനേഷ് കൗശൽ പറഞ്ഞു.
A woman was riding scooter with a man when some people stopped them on a narrow street in Islam Nagar, Bhopal and asked her to remove the hijab that she was wearing. Its is suspected that the people believed the man was Hindu and the girl Muslim. #SickMentality pic.twitter.com/CqPWOMqEn8
— Karan Pal (@karanktbd) October 16, 2021
Comments