ബീജിംഗ്: ടിബറ്റിനെ സമ്പൂർണ്ണമായി പിടിച്ചടക്കാനൊരുങ്ങി ചൈന. അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചൈന നീക്കം വേഗത്തിലാക്കുന്നത്. ജനങ്ങളുടെ കൈവശമുള്ള എല്ലാ ഭൂപ്രദേശങ്ങളും കമ്യൂണിസ്റ്റ് ചൈനയുടെ പേരിൽ എഴുതിനൽകണ മെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ക്വിൻഹായ് പ്രവിശ്യയിലാണ് സൈന്യം നിർബന്ധമായി ജനങ്ങളിൽ നിന്നും ഭൂരേഖകൾ എഴുതിവാങ്ങുന്നത്. നൂറ്റാണ്ടുകളായി പൂർവ്വികരുടെ മണ്ണിൽ ജീവിക്കുന്ന ടിബറ്റൻ ജനസമൂഹത്തോടാണ് ഭൂമി കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷിയും കന്നുകാലി വളർത്തലും നടത്തി ജീവിക്കുന്ന ജനത ഭൂമി നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
അവർ ഭീഷണി മുഴക്കുകയാണ്. ഒരോ വീട്ടിലുമെത്തി ഭൂമി എഴുതിവാങ്ങാനുള്ള നോട്ടീസ് നൽകിക്കഴിഞ്ഞു. ഇനി മുതൽ എല്ലാ ഭൂമിയും വസ്തുവകകളും ഭരണകൂടത്തിന്റേ തുമാത്രമാണെന്നാണ് തീരുമാനം. 50 വർഷമാണ് ബീജിംഗ് ഭരണകൂടം ടിബറ്റൻ ജനതയ്‌ക്ക് ഇളവ് അനുവദിച്ചതെന്നും ആ കാലഘട്ടം അവസാനിച്ചെന്നും ബീജിംഗ് അന്ത്യശാസനത്തിൽ പറയുന്നു.
Comments