ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രളയവും മലയിടിച്ചിലും രൂക്ഷമായ മേഖലകളിലാണ് കേന്ദ്രമന്ത്രിയുടെ അടിയന്തിര സന്ദർശനം. സൈനിക ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം നടത്തിയാണ് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഉത്തരാഖണ്ഡ് ഗവർണർ ലഫ്.ജനറൽ ഗുർമീത് സിംഗ്,
മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി എന്നിവരും അമിത് ഷായ്‌ക്കൊപ്പം വിമാനത്തി ലുണ്ടായിരുന്നു.
ഇന്ന് അതിരാവിലെ അമിത് ഷാ ഉത്തരാഖണ്ഡിലെത്തി. മുതിർന്ന ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ നാശനഷ്ടങ്ങളുടെ കണക്കും രക്ഷാപ്രവർത്തനവും കേന്ദ്രമന്ത്രി വിലയി രുത്തി. ഇതുവരെ മരണസംഖ്യ 52 കടന്നതായാണ് വിവരം. നൈനിറ്റാൾ മേഖലയിലാണ് കൂടുതൽ മരണമുണ്ടായത്. അൽമോറ, ചംപാവത്, ഉധം സിംഹ് നഗർ, ബാഗേശ്വർ എന്നിവടങ്ങളിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
2013 മുതൽ ഉത്തരാഖണ്ഡിൽ തുടരുന്ന മേഘവിസ്‌ഫോടനങ്ങളും പ്രളയവും അരലക്ഷ ത്തിലേറെ ജീവൻ ഇതുവരെ അപഹരിച്ചുകഴിഞ്ഞു. 2020 ഫെബ്രുവരിയിലും ആയിരക്കണ ക്കിന് വീടുകളും ഗ്രാമങ്ങളും തകർന്നതോടെ ജനജീവിതം തീർത്തും ദു:സ്സഹമാവുകയാണ്. ഹിമാലയൻ മേഖലകളിൽ മഴക്കാലത്ത് മേഘവിസ്‌ഫോടനങ്ങളും വേനൽക്കാലത്ത് ഹിമ പാതവും മാറിമാറിവരുന്നതും വലിയ ആശങ്കയാണുണ്ടാക്കുന്നത്.
Comments