മലപ്പുറം : തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട. 113 കുപ്പി ഗോവൻ മദ്യം പിടികൂടി. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് ആർപിഎഫും, എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പുലർച്ചെയോടെയായിരുന്നു സംഭവം. ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. നിസാമുദ്ദീൻ എറണാകുളം എക്‌സ്പ്രസ് പോയതിന് ശേഷമായിരുന്നു മദ്യകുപ്പികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. രണ്ട് ബാഗുകളിലുമായി 37 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്.
അന്തർ സംസ്ഥാന തീവണ്ടികൾ വഴി ഗോവയിൽ നിന്നും മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിൽ വിൽപ്പനയ്‌ക്കായി മദ്യം കടത്താറുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർപിഎഫും എക്‌സൈസും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയത്.
Comments