ന്യൂഡൽഹി: കന്നഡ താരം പുനീത് രാജ്കുമാറിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധിയുടെ ക്രൂരമായ കളിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുനീത് മഹത്തായ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തെ വരും തലമുറകളും സ്മരിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ വെച്ചായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം.
‘വിധിയുടെ ക്രൂരമായ കളി… പ്രതിഭാധനനായ നടൻ പുനീത് രാജ് കുമാറിനെ നമ്മളിൽ നിന്നും തട്ടിയെടുത്തിരിക്കുന്നു. ഇത് മരിക്കേണ്ട പ്രായമല്ല. അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വം വരും തലമുറകളും സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി’ പ്രധാനമന്ത്രി കുറിച്ചു. പുനീതിനൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
പ്രിയതാരത്തിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മിൽവെച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ജനപ്രിയ നടന്റെ മരണത്തിൽ വികാരഭരിതരായ ആരാധകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ವಿಧಿಯ ಕ್ರೂರ ಆಟ ಮೇರು ಮತ್ತು ಪ್ರತಿಭಾವಂತ ನಟ ಪುನೀತ್ ರಾಜ್ ಕುಮಾರ್ ಅವರನ್ನು ನಮ್ಮಿಂದ ಕಸಿದುಕೊಂಡಿದೆ. ಇದು ಸಾಯುವ ವಯಸ್ಸಲ್ಲ. ಮುಂಬರುವ ಪೀಳಿಗೆಯೂ ಅವರ ಅದ್ಭುತ ವ್ಯಕ್ತಿತ್ವ ಮತ್ತು ಕಾರ್ಯಕ್ಕಾಗಿ ಅವರನ್ನು ಪ್ರೀತಿಯಿಂದ ಸ್ಮರಿಸುತ್ತಾರೆ. ಅವರ ಕುಟುಂಬ ಮತ್ತು ಅಭಿಮಾನಿಗಳಿಗೆ ಸಂತಾಪಗಳು. ಓಂ ಶಾಂತಿ. pic.twitter.com/Saz0gNPp63
— Narendra Modi (@narendramodi) October 29, 2021
Comments