ന്യൂയോർക്ക് : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് മൻപുള്ള മുൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പരിസഹിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഗാനി മരണം വരെ രാജ്യത്തോടൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്തു. എന്നാൽ സമയം അടുത്തമ്പോൾ ജീവനും കൊണ്ട് പലായനം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബ്ലിങ്കന്റെ പരാമർശം.
താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിന് തലേദിവസം ഗാനിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പുതിയ ഭരണമാറ്റം അംഗീകരിക്കാൻ താൻ സമ്മർദ്ദം ചെലുത്തി. പുതിയ സർക്കാരിനെ നിയന്ത്രിക്കുന്നത് താലിബാൻ ആകാം. പക്ഷെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് ഇപ്പോഴത്തെ ഭരണം കൊണ്ടുപോകാമായിരുന്നുവെന്നും ബ്ലിങ്കൺ വ്യക്തമാക്കി.
എന്നാൽ എല്ലാത്തിനും താൻ തയ്യാറാണെന്നായിരുന്നു ഗാനി നൽകിയ മറുപടി. മരണം വരെ പോരാടാൻ ഒരുക്കമാണെന്നും തന്നോട് പറഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസം ഗാനി ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടെന്നും ബ്ലിങ്കൺ പരിഹസിച്ചു.
Comments