കോഴിക്കോട്: ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും നടക്കുന്നുവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. മതമാറാനെത്തിച്ച പെൺകുട്ടിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് മുഖദാർ തർബിയത്തൂൽ ഇസ്ലാം മത കേന്ദ്രത്തിനെതിരൊണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. മതപഠന കേന്ദ്രത്തിലെ ഉസ്താദ് നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് യുവതി ജനം ടിവിയോട് പറഞ്ഞു.
മതപഠന കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാൽപ്പത് ദിവസം ഇവിടെയുണ്ടായിരുന്നു. ജയിലുപോലെയാണ് മതപഠന കേന്ദ്രമെന്ന് യുവതി പറയുന്നു. പുറത്തിറങ്ങാൻ സാധിക്കില്ല. ഒരു ദിവസം 18-19 വയസ്സുള്ള ഒരു പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി. എന്നിട്ട് പെൺകുട്ടിയോട് കുളിച്ചോളാനും പാപങ്ങളൊക്കെ പോകുമെന്നും പറഞ്ഞതായി യുവതി പറഞ്ഞു.
പീഡനത്തിന് ഇരയായ പെൺകുട്ടിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് യുവതി വെളിപ്പെടുത്തി. അന്ന് തന്നെ പെൺകുട്ടിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയെന്നും യുവതി പറഞ്ഞു. നാൽപ്പത് ദിവസമാണ് മതപഠനത്തിനായി മുഖദാർ തർബിയത്തൂലിൽ കൊണ്ടുവരുന്നത്. ആദ്യം സത്യസർണ്ണിയിൽ കൊണ്ടുപോകും. അതിന് ശേഷമാണ് ഇവിടെയ്‌ക്ക് എത്തിയ്‌ക്കുക.
തന്നെ പണവും വീടും വാഗ്ദാനം ചെയ്താണ് ഇവിടേയ്‌ക്ക് എത്തിച്ചത്. ഉസ്താദ് പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കാനെന്ന വ്യാജേന ഉസ്താദ് ഓരോ പെൺകുട്ടികളേയും രഹസ്യ മുറിയിലേക്ക് വിളിച്ചു വരുത്തും. എന്നിട്ടാണ് പീഡനമെന്നും യുവതി വെളിപ്പെടുത്തി. ജൂൺ എട്ടിനാണ് സംഭവം നടക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. ഭീഷണി നേരിടുന്നതിനാലാണിതെന്നാണ് വിവരമെന്നും യുവതി പറഞ്ഞു.
Comments