പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് അനുമതി നൽകി പാലക്കാട് ജില്ലാ കളക്ടർ മൃൺമയീ ജോഷി. കർശനമായ കൊറോണ മാനദണ്ഡം പാലിച്ചായിരിക്കും രഥോത്സവം സംഘടിപ്പിക്കുക.
ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. അഗ്രഹാര വീഥികളിൽ 200 പേർക്കും പങ്കെടുക്കാമെന്ന് കളക്ടർ നിർദ്ദേശിച്ചു. ആഘോഷങ്ങൾക്ക് മുന്നോടിയായി പരിപാടികളുടെ ആക്ഷൻ പ്ലാൻ സമർപ്പിക്കാനും ആഘോഷ സമിതിക്ക് കളക്ടർ നിർദ്ദേശം നൽകി.
അതേസമയം ആഘോഷങ്ങൾക്ക് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നഗരസഭ വൈസ് ചെയർമാൻ കൃഷ്ണദാസാണ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ഉത്സവത്തിന്റെ ഭാഗമായി അഗ്രഹാരവീഥികൾ അതിമനോഹരമാക്കി മാറ്റുമെന്ന് കൃഷ്ണദാസ് അറിയിച്ചിരുന്നു.
നവംബർ എട്ടാം തീയതിയാണ് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറുന്നത്. 14,15,16 തീയതികളിലാണ് ഉത്സവം നടക്കുക. കൊറോണ വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി ഉത്സവം പ്രതീകാത്മായി പരിമിതപ്പെടുത്തിയിരുന്നു. കൽപ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് ലോകപ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്നത്.
Comments