കൊച്ചി; നടന് ജോജു ജോര്‍ജുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.ഇത് ഒത്തുതീര്‍ക്കണമെന്ന്. നൂറു കേസില്‍ പ്രതികളായി കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും അതുകൊണ്ട് ജോജുവിന്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. സമരം നടത്തിയത് സിപിഎം ആയിരുന്നെങ്കിൽ ജോജു ജോർജിന്റെ അനുശോചന യോഗം വരെ കഴിഞ്ഞിട്ടുണ്ടാവും എന്നും സുധാകരൻ വിമർശിച്ചു.
വിഷയം ഒത്തുതീര്‍ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ജോജുവാണ്. ജോജുവിന്റെ രണ്ട് സുഹൃത്തുക്കളാണ് ഇതിനായി ഡിസിസി പ്രസിഡന്റിനെ സമീപിച്ചത് .കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചപ്പോഴും പ്രശ്നം പരിഹരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. അതിന്റെ ഭാഗമായാണ് ചർച്ചകൾ നടന്നതെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ പ്രശ്നം പരിഹരിക്കപ്പെടരുതെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. മന്ത്രിമാര്‍ അടക്കം വിഷയത്തിൽ ഇടപ്പെട്ടെന്നും ഒത്തുതീര്‍പ്പ് പാടില്ലെന്ന് പറഞ്ഞതായും സുധാകരൻ വ്യക്തമാക്കി. ജോജു വിഷയം ഒത്തുതീർപ്പാക്കാത്തതിന്റെ കാരണമിതാണെന്നും സുധാകരൻ വ്യക്തമാക്കി.വിഷയത്തില്‍ ഡിസിസി പ്രസിഡന്റ് മാപ്പ് പറഞ്ഞിട്ടില്ലെന്നും സുധാകരൻ അറിയിച്ചു.
ജോജു ജോർജ്ജിനെ ഒത്തുതീർപ്പുകളിൽ നിന്ന് പിന്തിരിപ്പിച്ചത് സി പി എം ആണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ ബാബു എം എൽ എയും രംഗത്ത് എത്തിയിരുന്നു. നടൻ ജോജു ജോർജ്ജ് മനപൂർവം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ജോജു മാസ്ക് വയ്ക്കാത്തതിന് പോലീസ് എന്തുനടപടി സ്വീകരിച്ചുവെന്നും കെ ബാബു ചോദിച്ചു.
അതേസമയം, ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റ് ചെയ്ത പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
Comments