തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ശിശുക്ഷേമ സമിതി പ്രതിനിധികൾ ഇന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുമെന്ന് വിവരം. സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെട്ട സംഘവും സുരക്ഷ ഒരുക്കാനായി ഒപ്പമുണ്ടാകും.
സ്വകാര്യത സൂക്ഷിക്കേണ്ടതിനാൽ കുഞ്ഞിന്റെ വിവരങ്ങളൊന്നും തന്നെ പുറത്തുവിടില്ല. കുഞ്ഞിനെ രണ്ട് ദിവസത്തിനകം കേരളത്തിലെത്തിയ്‌ക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്. കേരളത്തിലെത്തിച്ച് കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തും.
അതേസമയം അനുപമയുടെ ഹർജി കുടുംബ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദത്ത് നടപടികൾ നിർത്തിവെയ്‌ക്കാൻ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. ദത്തെടുക്കൽ നടപടിയെ കുറിച്ച് സിഡബ്ല്യൂസി കോടതിയിൽ ഇന്ന് സത്യവാങ്മൂലം നൽകും.
Comments