ബാരാബങ്കി: എത്രയും പെട്ടന്ന് പൗരത്വ നിയമഭേദഗതി ബില്ലും പൻവലിക്കണമെന്ന് അസാദുദ്ദീൻ ഒവൈസിയുടെ മുന്നറിയിപ്പ്. കേന്ദ്രസർക്കാർ കാർഷിക ബില്ല് പിൻവലി ക്കാനെടുത്ത തീരുമാനത്തിന് പിന്നാലെയാണ് ഒവൈസി പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയത്. ഉത്തർപ്രദേശിനെ മറ്റൊരു ഷഹീൻ ബാഗാക്കുമെന്ന ഭീഷണിയും മുഴക്കിയിരിക്കുകയാണ് ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ്.
ഇന്ത്യയിൽ നടപ്പാക്കുന്ന നിയമങ്ങളെല്ലാം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കു ന്നതാണ്. ജനങ്ങളുടെ പിന്തുണയില്ലാത്ത എല്ലാ നിയമങ്ങളും ഉടൻ പിൻവലി ക്കണമെന്നും ഒവൈസി പറഞ്ഞു. ബാരാബങ്കിയിലെ പൊതു സമ്മേളനത്തിലാണ് പൗരത്വ നിയമത്തി നെതിരെ ഒവൈസി വിമർശനമുന്നയിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ നിയമ ഭേദഗതിയും പിൻവലിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് സാക്ഷിയാകാൻ പോകുന്നത് ഷഹീൻ ബാഗിനേക്കാൾ രൂക്ഷമായ സമരങ്ങൾക്കായിരിക്കുമെന്നും ഒവൈസി മുന്നറിയിപ്പു നൽകി.
കേന്ദ്രസർക്കാറിന് ജനങ്ങളുടെ യാതൊരു വിഷയങ്ങളും അറിയില്ല. പ്രാദേശിക പ്രതിസന്ധി കൾ മനസ്സിലാക്കാതെയുള്ള നിയമങ്ങൾ കാർഷിക ബില്ല് പിൻവലിച്ചപോലെ പിൻവലിക്കേ ണ്ടി വരുമെന്നത് നരേന്ദ്രമോദി സർക്കാർ ഓർക്കണമെന്നും ഒവൈസി പറഞ്ഞു. ഉത്തർപ്രദേ ശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 403 ൽ 100 സീറ്റുകളിൽ മത്സരിക്കാൻ ഒവൈസിയുടെ പാർട്ടി തയ്യാറെടുക്കുകയാണ്.
Comments