ചെന്നൈ : തമിഴ്നാട്ടിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളമെടുക്കുന്നതിനായി നിർമ്മിച്ച കുളം മലിനമാക്കി മതമൗലികവാദികൾ. ഈറോഡിലുള്ള മാതലകൊമ്പ് വിനായക ക്ഷേത്രത്തിലെ കുളമാണ് മദ്യവും മാംസവും കൊണ്ടുവന്ന് മലിനമാക്കിയത്. സംഭവത്തിൽ ഹിന്ദു സംഘടനകൾ പോലീസിന് പരാതി നൽകി.
ഇന്നലെയായിരുന്നു സംഭവം. മദ്യവും മാംസവുമായെത്തിയ മതമൗലികവാദികൾ കുളത്തിന്റെ പടവിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർ വെള്ളത്തിലേക്ക് ഇറങ്ങുകയും കുളിക്കുകയും ചെയ്തു. പത്തിലധികം പേരുടെ സംഘമാണ് ജലാശയം മലിനമാക്കിയത്. കുളത്തിന് സമീപത്തായി നാഗദേവതകളുടെ പ്രതിഷ്ഠയുണ്ട്. ഇത് പോലും വകവെയ്‌ക്കാതെയായിരുന്നു ഇവർ മദ്യവും മാംസവും ഉപയോഗിച്ചത്.
5000 വർഷക്കാലമായി പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്ന വെള്ളമാണ് ഇവർ മലിനമാക്കിയതെന്ന് ക്ഷേത്രം അധികൃതരുടെ പരാതിയിൽ പറയുന്നു. ഗതായുദ്ധത്തിന് ശേഷം ഭീമൻ സ്നാനം ചെയ്ത സ്ഥലമാണ് ഇവിടമെന്നാണ് ഐതിഹ്യം. കടുത്ത വേനലിൽ പോലും ജലസമൃദ്ധമായ ഇവിടേയ്‌ക്ക് ക്ഷേത്ര പുരോഹിതർമാത്രമാണ് ജലമെടുക്കാൻ എത്താറ്. സമീപമുള്ള മറ്റ് ക്ഷേത്രങ്ങളിലേക്കും ജലാഭിഷേകത്തിനായി ഇവിടെ നിന്നുള്ള ജലമാണ് കൊണ്ടുപോകാറ്. അതുകൊണ്ടുതന്നെ ഇവിടെ കുളിക്കാൻ ആർക്കും അനുവാദമില്ല. മലിനമാക്കിയത്. കുളത്തിന് സമീപത്തായി നാഗദെെവങ്ങകളുടെ പ്രതിഷ്ഠയുണ്ട്. ഇത് പോലും വകവെയ്‌ക്കാതെയായിരുന്നു ഇവർ മദ്യവും മാംസവും ഉപയോഗിച്ചത്.
5000 വർഷക്കാലമായി പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്ന വെള്ളമാണ് ഇവർ മലിനമാക്കിയതെന്ന് ക്ഷേത്രം അധികൃതരുടെ പരാതിയിൽ പറയുന്നു. ഗതായുദ്ധത്തിന് ശേഷം ഭീമൻ സ്നാനം ചെയ്ത സ്ഥലമാണ് ഇവിടമെന്നാണ് ഐതിഹ്യം. കടുത്ത വേനലിൽ പോലും ജലസമൃദ്ധമായ ഇവിടേയ്‌ക്ക് ക്ഷേത്ര പുരോഹിതർമാത്രമാണ് ജലമെടുക്കാൻ എത്താറ്. സമീപമുള്ള മറ്റ് ക്ഷേത്രങ്ങളിലേക്കും ജലാഭിഷേകത്തിനായി ഇവിടെ നിന്നുള്ള ജലമാണ് കൊണ്ടുപോകാറ്. അതുകൊണ്ടുതന്നെ ഇവിടെ കുളിക്കാൻ ആർക്കും അനുവാദമില്ല.
Comments