കോട്ടയം: ഒരിടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമാതാവ് തന്നെ പ്രതികരണവുമായി എത്തി. ദയവായി ചിത്രത്തെ ഡീഗ്രേഡിംഗ് നടത്താൻ ശ്രമിക്കരുതെന്നാണ് നിർമാതാവ് ജോബി ജോർജിന് പറയാനുള്ളത്.
‘കാവൽ’ സിനിമയെ ദയവായി ഡീഗ്രേഡിംഗ് ചെയ്യരുത്. നല്ലവരായ പ്രേക്ഷകരാണ് സിനിമയെയും തന്നെയും വളർത്തിയത്. സുരേഷ് ഗോപിയുടെ മാസ്മരിക പ്രകടനമാണ് സിനിമയിലുള്ളത്. സിനിമ ആദ്യം പ്രദർശിപ്പിച്ചത് വീട്ടിലാണ്. അവർ നൂറിൽ നൂറുമാർക്കും നൽകി. അതിനാൽ സഹോദരൻമാർ ദയവായി സിനിമയെ ഡീഗ്രേഡ് ചെയ്യാതിരിക്കുക. നിങ്ങൾക്ക് ഒരു ശല്ല്യവും ഈ സിനിമ ഉണ്ടാക്കുന്നില്ലെന്നും ജോബി ജോർജ് പറഞ്ഞു.
ഡീഗ്രേഡിംഗ് ചെയ്യപ്പെട്ടതിന്റെ പേരിൽ ഒരു സിനിമയും ഇവിടെ തകർന്നടിഞ്ഞട്ടില്ല. പബ്ലിസിറ്റി കൊടുത്തതിന്റെ പേരിൽ വൻ വിജയമായിട്ടുമില്ല. താൻ എടുത്ത സിനിമകളെല്ലാം വിജയമാണ്. മരക്കാർ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് സിനിമയും അതിന്റെ വഴിക്ക് പോവും. സീസറിനുള്ളത് സീസർക്ക് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറയുന്നത് പോലെയാണെന്നും ജോബി ജോർജ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രത്തിൽ സുരേഷ് ഗോപിയെത്തുന്നത് തമ്പാൻ എന്ന കഥാപാത്രമായാണ് ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചതാണ് കാവലിന്റെ റിലീസ്.
Comments