ദോഡ: ജമ്മുകശ്മീരിൽ വികസനത്തിന്റെ പുതിയ ചരിത്രം കുറിച്ച് കേന്ദ്രസർക്കാർ. കശ്മീരിലെ എല്ലാ മേഖലയിലൂടേയും കടന്നുപോകുന്ന തലത്തിൽ ദേശീയ പാതാ വികസനത്തിനാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടക്കമിട്ടത്. 25 പാതകളുടെ നിർമ്മാണ ത്തിനാണ് ഗഡ്കരി ഉത്ഘാടനം നിർവ്വഹിച്ചത്. പ്രദേശിക ജനതയുടെ യാത്രകൾ സുഗമമാക്കു ന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്ക് കൂടി ഗുണമാകുന്ന തരത്തിലാണ് റോഡുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ദോഡയിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് പരിപാടിയി നടത്തിയത്.
ജമ്മുകശ്മീർ ദേശീയപാത വികസനത്തിൽ അതിർത്തിയിലെ റോഡുകളുടെ പ്രവർത്തനം നേരിട്ട് ബോർഡർ റോഡ് ഓർഗനൈസേഷനാണ് നിർവ്വഹിക്കുന്നത്. എന്നാൽ ചെറുപട്ടണങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് ദേശീയപാതകളുടെ നിർമ്മാണം ദേശീയ പാതാ അതോറിറ്റിയാണ് നോക്കുന്നത്. ആകെ 11,721 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ലഫ്. ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ലോക്സഭാംഗം ജുഗൽ കിഷോർ എന്നിവരും സംബന്ധിച്ചു.
കത്വാ-ബാഷോളി- ബാനി-ബാഥേർവാ-ദോഡ(170 കി.മീ), ദോഡ-ബാഥേർവാ-ഹിമാചലിലെ ചംപാ(132 കി.മി) അടക്കം ആറ് പ്രധാന ദേശീയ പാതാ ശൃംഖലയാണ് ജമ്മുകശ്മീരിലൂടെ കടന്നുപോകുന്നത്. ആറ് പദ്ധതിയിലൂടെ 25 പാതകളാണ് രൂപപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 5000 കിലോമീറ്ററിലേറെ റോഡുകളാണ് ജമ്മുകശ്മീരിൽ പണിതു കഴിഞ്ഞത്. ഇതുവരെ 109 പദ്ധതികൾ പൂർത്തിയായി. 14 പാലങ്ങളും വിവിധ മേഖലകളിലായി കേന്ദ്രസർക്കാർ പണിതുകഴിഞ്ഞു. ഈ വർഷം 8000 കിലോമീറ്റർ ദൂരമാണ് റോഡ് നിർമ്മാണ ത്തിലൂടെ പൂർത്തിയാവുക.
Comments