ഇസ്ലാമാബാദ് : ക്രിസ്ത്യൻ മതവിശ്വാസിയുടെ ശവസംസ്കാര പ്രഖ്യാപനം മസ്ജിദിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇമാമുമായി തർക്കിച്ചയുവാക്കളെ പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു . നവംബർ 18 ന് ലാഹോറിന്റെ കിഴക്കൻ നഗരത്തിനടുത്തുള്ള ഖോഡി ഖുഷാൽ സിംഗ് ഗ്രാമത്തിലാണ് സംഭവം .
ക്രിസ്ത്യൻ മതവിശ്വാസിയുടെ സംസ്ക്കാര ചടങ്ങിന്റെ വിവരങ്ങൾ മസ്ജിദിൽ നിന്ന് വിളിച്ച് പറയണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം . എന്നാൽ ഇത് മസ്ജിദിൽ നടത്താൻ ഇമാം വിസമ്മതിച്ചതിനെ തുടർന്ന് യുവാക്കളും ഇമാമുമായി തർക്കം ഉണ്ടായി. തുടർന്നാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.,
“യുവാക്കൾ ഇമാമിനെയും പള്ളിയേയും അനാദരിച്ചു, ഇസ്ലാമിനെ അപമാനിച്ചു,” എന്നാണ് പോലീസ് റിപ്പോർട്ട് . പാകിസ്താനിൽ മതനിന്ദ വളരെ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് 1987 മുതൽ പാകിസ്താനിൽ മതനിന്ദ നിയമപ്രകാരം കുറഞ്ഞത് 1,472 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments