ബീജിംഗ്: ബിപിൻ റാവത്തിന്റെ പ്രസ്താവനയിൽ വെട്ടിലായി ചൈന.അതിർത്തിയിൽ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയെന്ന പ്രസ്താവനയാണ് ചൈനയ്‌ക്ക് തലവേദന യാകുന്നത്. ഭൗഗോളികമായ പ്രതിരോധത്തിൽ ഇന്ത്യക്ക് സമീപകാലത്ത് ഏറ്റവും വലിയ ഭീഷണിയായി കമ്യൂണിസ്റ്റ് ചൈന മാറിയെന്നാണ് ബിപിൻ റാവത്തിന്റെ പ്രസ്താവന.
ആഗോളതലത്തിൽ ചൈനയെ ഇടിച്ചുകാണിക്കുന്ന പ്രസ്താവന ഇന്ത്യ നടത്തിയത്. സംയുക്തസൈനിക മേധാവി യാതൊരു തെളിവുകളുമില്ലാതെയാണ് പ്രസ്താവന നടത്തിയിരിക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം.
നിലവിൽ ചൈനയും ഇന്ത്യയുമായി പ്രശന്ങ്ങളൊന്നുമില്ല. ഇരുഭാഗത്തേയും നേതാക്കളുടെ ഭാഗത്തുനിന്നും തുടർച്ചയായ ചർച്ചകളും നടക്കുകയാണ്. സൈനിക പിന്മാറ്റവും നടന്നു കഴിഞ്ഞു. ഈ അവസരത്തിൽ ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നും പ്രതിരോധ വക്താവ് വൂ ഖ്വിയാൻ പറഞ്ഞു.
ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ത്രിരാഷ്‌ട്ര ചർച്ചകൾ നടക്കുന്നതിന് മുന്നോടിയായാണ് ബിപിൻ റാവത് ചൈനയുടെ ഭീഷണി നിലനിൽക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ അതിർത്തിയിലെ നിലവിലെ അവസ്ഥ സൈന്യം നിരീക്ഷിക്കുകയാണ്. അതിർത്തി ഗ്രാമങ്ങളിലെ നിർമ്മാണവും ലഡാക് മേഖലയിലെ സൈനിക ക്യാമ്പുകളുടെ വിവരവും ഇന്ത്യ തുറന്നുകാട്ടിയിരിക്കുകയാണ്. ചൈന നടത്തുന്ന എല്ലാഗൂഢനീക്കങ്ങളും സൈന്യം പുറത്തുകൊണ്ടുവന്നത് അധികരിച്ചാണ് ബിപൻ റാവത് പ്രസ്താവന നടത്തിയത്.
Comments