മുംബൈ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പരാതി നൽകി മുംബൈയിലെ ബിജെപി നേതാവ്. ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിലാണ് മമതയ്‌ക്കെതിരെ ബിജെപി നേതാവ് മുംബൈ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ മമതയ്‌ക്കെതിരെ ബിജെപി നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിനെത്തിയപ്പോഴായിരുന്നു മമത ദേശീയ ഗാനത്തോട് മര്യാദകേട് കാണിച്ചത്. വാർത്താ സമ്മേളനത്തിന് മുന്നോടിയായി കോൺഫറൻസ് ഹാളിൽ ദേശീയ ഗാനം ആലപിച്ചിരുന്നു. എന്നാൽ മമതാ ബാനർജി ഇത് വകവയ്‌ക്കാതെ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
സമ്മേളനത്തിനെത്തിയ മാദ്ധ്യമ പ്രവർത്തകരും മറ്റുള്ളവരും എഴുന്നേറ്റ് നിന്നു. എന്നാൽ കസേരയിൽ നിന്നും എഴുന്നേൽക്കാതിരുന്ന മമതാ ബാനർജി ഇരുന്നുകൊണ്ടുതന്നെ ദേശീയ ഗാനത്തിന്റെ അഞ്ചാറ് വരിമാത്രം പാടി അവസാനിപ്പിക്കുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാത്തത് മറ്റ് നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും മമത ഇത് അവഗണിച്ചു. ദേശീയ ഗാനത്തോട് അപമര്യാദയായി പെരുമാറുന്ന മമതാ ബാനർജിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ബിജെപി നേതാവ് പോലീസിൽ പരാതി നൽകിയത്.
ദേശീയഗാനത്തോട് അപമര്യാദയായി പെരുമാറിയ മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ബംഗാൾ ഘടകവും രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജി ബംഗാളിന്റെയും, രാജ്യത്തിന്റെയും സംസ്‌കാരത്തെ അപമാനിച്ചുവെന്നും, ദേശീയ ഗാനത്തെ അപമാനിച്ചതിലൂടെ രവീന്ദ്രനാഥാ ടാഗോറിനെ അധിക്ഷേപിച്ചുവെന്നും ബംഗാളിലെ ബിജെപി ഘടകം പ്രതികരിച്ചു.
ഇന്ത്യൻ ദേശീയതയുടെ പ്രധാനമുഖ മുദ്രയാണ് ദേശീയഗാനമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. സമൂഹത്തിലെ പ്രധാന സ്ഥാനത്ത് തുടരുന്നവർ ദേശീയ ഗാനത്തെ നിന്ദിക്കരുത്. ദേശീയ ഗാനത്തെ വികലമാക്കി പാടി മമതാ ബാനർജി ഇത് ചെയ്തുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Our national anthem is one of the most powerful manifestation of our national identity. The least people holding public office can do is not demean it.
Here is a mutilated version of our national anthem sung by Bengal CM. Is India’s opposition so bereft of pride and patriotism? pic.twitter.com/wrwCAHJjkG
— Amit Malviya (@amitmalviya) December 1, 2021
Comments