ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു.ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ ബുധനാഴ്ച പുതിയതായി സ്ഥിരീകരിച്ചത്.
അതേ സമയം ദക്ഷിണാഫ്രിക്കയിൽ കൊറോണ കേസുകളിലും വർദ്ധനവുണ്ട്. 4373 രോഗികൾക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം 8561 ആയി വർദ്ധിച്ചു. ഇത് കടുത്ത ആശങ്കയാണ് സൃഷ്ട്ടിക്കുന്നത് കൊറോണ സ്ഥിരീകരിച്ചവരിൽ ആർക്കെങ്കിലും ഒമിക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയുന്നതിനായി വിദഗ്ധ പരിശോധന ആവശ്യമാണ്. അതിനുള്ള നടപടികൾ രാജ്യം കൈകൊണ്ടു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗബാധ വേഗത്തിലാവുമെന്ന് വിദഗ്ധരടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 16.5 ശതമാനം ആണെന്നാണ് റിപ്പോർട്ട്. നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ലോകരാജ്യങ്ങൾ ഒമിക്രോൺ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ വിമാനക്കമ്പനികളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 24 രാജ്യങ്ങളിൽ ഒമിക്രോൺ എത്തിപ്പെട്ടിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.
Comments