കേരളത്തിലാദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോഗി മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.തൃശ്ശൂർ സ്വദേശിയായ പത്മാവതിയാണ് മരിച്ചത്. ഒരു കോടി 52 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ നടത്തി ഒരാഴ്ചയ്ക്കകം പത്മാവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ പ്രകടമായിരുന്നു.തുടർന്ന് ഇവരെ കോമൺ ഐസിയുവിലേക്കാണ് മാറ്റിയതെന്ന് മകൻ പ്രണവ് ആരോപിച്ചു.ആശുപത്രിക്ക് ശസ്ത്രക്രിയ നടത്താൻ അംഗീകാരമില്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
രോഗി മരിച്ച് രണ്ടു ദിവസമായിട്ടും പോസ്റ്റുമോർട്ടം നടത്താനാകാതെ പ്രതിസന്ധിയിലാണ് ബന്ധുക്കൾ. കേരളത്തിലെ ആദ്യത്തെ കൃത്യമ ഹൃദയശസ്ത്രക്രിയയായിരുന്നു തൃശ്ശൂർ സ്വദേശിനിയായ പ്രേമാവതിയുടേത്. സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ആഴ്ചകൾക്ക് ശേഷം പ്രേമാവതിയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി.
10 ദിവസത്തിനു ശേഷം പനിയും മറ്റ് ബുദ്ധമൂട്ടുകളും ആരംഭിച്ചു. ദിവസങ്ങൾ കഴിഞ്ഞാണ് ഡോക്ടർക്ക് പോലും എന്താണ് നടക്കുന്നതെന്ന് മനസ്സിലായത്. ഇൻഡിവിഡ്യുൽ ഐസിയു സൗകര്യങ്ങൾ ഒരുക്കാതെ പ്രതിരോധ ശേഷി കുറഞ്ഞ രോഗിയെ കോമൺ ഐസിയുവിൽ കിടത്തിയതാണ് അണുബാധയ്ക്ക് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.അതേസമയം സർജറി പിഴവുകളല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Comments