കൊച്ചി:കോഴിക്കോട്,മലപ്പുറം,എറണാകുളം,പാലക്കാട്,കണ്ണൂർ എന്നീ ജില്ലകളിൽ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡി(Enforcement Directorate) യുടെ പരിശോധന.
പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ,നേതാക്കളുടെ വീടുകൾ,എന്നിവിടങ്ങളിൽ ഇഡിയുടെ പ്രത്യേക സംഘം എത്തി.
ഒരേ സമയത്തായിരുന്നു പരിശോധന.
വിദേശ രാജ്യങ്ങളിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ കോടിക്കണക്കിന് രൂപഎത്തിയതായി വിവരമുണ്ട്.ഇതിൽ ഏറിയ പങ്കും കേരളത്തിലെ ചില നേതാക്കൾക്കാണെത്തിയത്.
നാദാപുരം കടവത്തൂർ സ്വദേശിയായ പോപ്പുലർ ഫ്രണ്ട് നേതാവ് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആയിരുന്നു.പ്രദേശത്ത് ആയുധ പരിശീലനത്തിനടക്കം ഇയാൾ പണം എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരമുണ്ട്.
കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വൻതോതിൽ പണം എത്തിയെന്നും സൂചനയുണ്ട്.
ചില ചാരിറ്റി സംഘടനകളുടെ പേരിൽ ആണ് കേരളത്തിൽ പണം എത്തിയത്.തണൽ,കരുണ തുടങ്ങിയ പേരിലാണ് നിരവധി സ്ഥാപനങ്ങൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്തുടനീളം ചാരിറ്റി യുടെ മറവിൽ നടത്തുന്നത്. പശ്ചിമ യു.പിയിലും,ഡൽഹിയിലും കലാപം നടത്താൻ കോഴിക്കോട്ടെ തണൽ കേന്ദ്രീകരിച്ച്,ആക്സിസ് ബാങ്ക് വഴി പണം എത്തിച്ചതായി ഇഡി സ്ഥിരീകരിച്ചിരുന്നു.അന്ന് അന്വേഷണവുമായി പോപ്പുലർ ഫ്രണ്ടിന്റെ കല്ലായി ഓഫിസിൽ ഇഡി പരിശോധന നടത്തിയിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ എത്തിയ പണം ഭീകരവാദ പ്രവർത്തനങ്ങൾക്കും,സംസ്ഥാനത്ത് തീവ്രവാദ റിക്രൂട്മെൻ്റിനും ഉപയോഗിക്കുന്നു എന്നതിന്റെ വിവരത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയത്.മറ്റ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും,ആയുധ പരിശീലനം അടക്കമുള്ള ഭീകര പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
അതേ സമയം പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോപ്പുലർഫ്രണ്ടുകാർ മുദ്രാവാക്യം വിളിച്ചു.
സിആർപിഎഫിന്റെ ശക്തമായ സുരക്ഷയിൽ ആണ് സംഘമെത്തിയത്.പരിശോധന നടക്കുമ്പോൾ പുറത്തുണ്ടായിരുന്ന പോലിസുകാർക്കെതിരെയും പ്രവർത്തകർ പ്രതിഷേധിച്ചു.പരിശോധന സ്ഥലത്തേക്ക് സംഘമായെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ പോലിസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.തുടർന്ന് പോലിസുകാർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇഡിക്കെതിരെയുള്ള അരിശം ഇവർ തീർത്തത്.
പരിശോധന നടക്കുമ്പോൾ കടവത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ ഇഡിക്ക് പിന്തുണയും,അഭിവാദ്യങ്ങളും അർപ്പിച്ച് പ്രവർത്തകരും രംഗത്തെത്തി.ഭാരത് മാതാ കീ ജയ് വിളികളുമായി ബി.ജെ.പി- പ്രവർത്തകരും,
അല്ലാഹു അക്ബർ -തക്ബീർ വിളികളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും മുഖാമുഖം വന്നതോടെ പോലിസ് ഇടപെട്ടു.
Comments