കണ്ണൂർ: കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് അയച്ച കത്ത് പുറത്ത്. വിസി നിമയനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. വിസിയുടെ പുനർനിയമനത്തിന് ഗവർണറോട് ശുപാർശ ചെയ്തതാണെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് കത്ത് പുറത്തുവരുന്നത്.
സർവകലാശാല ചട്ടം കാറ്റിൽ പറത്തി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ സർക്കാർ പുനർനിയമനം നടത്തിയിരുന്നു. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറിൽ അവസാനിക്കുന്നതിനാൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണമെന്നും പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദ്ദേശിക്കണമെന്നും കത്തിൽ പറയുന്നു.
യൂണിവേഴ്‌സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച്ച് ഡയറക്ട്രേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥിന്റെ കാലാവധി നീട്ടി നൽകുന്നത് സർവ്വകലാശാലയ്‌ക്ക് ഗുണകരമാകും. കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് പ്രായം ഒരും നിയന്ത്രണമല്ലെന്നും കത്തിൽ പറയുന്നു. അതേസമയം കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമാണെന്ന് ഗവർണർ വെളിപ്പെടുത്തിയിരുന്നു.
Comments