വാഷിംഗ്ടൺ: ടൈം മാഗസിന്റെ ഈ വർഷത്തെ പേഴ്സൺ ഓഫ് ദ ഇയറായി ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക്. ഈ മാസമിറങ്ങുന്ന മാഗസിന്റെ കവർ ഫോട്ടോയും മസ്‌കിന്റേതാണ്. നിലവിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.
സ്വന്തമായി നിർമിച്ച കാറിലാണ് അയാളുടെ യാത്ര, അതിൽ ഇന്ധനമോ ഗ്യാസോ എന്തിനേറെ ഡ്രൈവറോ പോലും ആവശ്യമില്ല. ഒരു വിരൽ ഞൊടിയിൽ ഓഹരി വിപണി തകർന്നു വീഴുകയും ഉയരത്തിലേക്ക് കുതിക്കുകയോ ചെയ്യുന്നു. മസ്‌കിന്റെ ഒരു വാക്കിനായി ആരാധകരുടെ വലിയൊരു കൂട്ടം തന്നെ കാത്തിരിക്കുന്നു. എന്നാണ് ടൈം മാഗസിന്റെ മസ്‌കിനെ കുറിച്ചുള്ള ലേഖനം. മസ്‌കിന്റെ നേട്ടങ്ങളാണ് ഇതിൽ ഉടനീളം വിവരിക്കുന്നത്. മസ്‌കിന്റെ സ്റ്റാർട്ടപ്പുകളായ റോക്കറ്റ് കമ്പനി സ്പേസ് എക്സും കാർ കമ്പനിയായ ടെസ്ലയും സ്വന്തമാക്കിയ നേട്ടങ്ങൾ ടൈം വിവരിക്കുന്നുണ്ട്.
മസ്‌കിനെ കുറിച്ചുള്ള കാര്യങ്ങളും ടൈം വെളിപ്പെടുത്തുന്നുണ്ട്.വാഹനവിപണിയിൽ മൂന്നിൽ രണ്ട് ശതമാനവും നിയന്ത്രിക്കുന്നത് ടെസ് ലയാണെന്നും കമ്പനി ഒരു ട്രില്യൺ മൂല്യമേറിയതാണെന്നും ടൈം വ്യക്തമാക്കി.ലോകത്തെ ഏറ്റവും ധനികനായ സ്വകാര്യ വ്യക്തിയെന്നാണ് ടൈം ഇലോൺ മസ്‌കിനെ വിശേഷിപ്പിക്കുന്നത്. നേരത്തെ തനിക്ക് സ്വന്തമായി വീടുണ്ടാവില്ലെന്ന പ്രതിജ്ഞ മസ്‌കിനുണ്ടായിരുന്നു. ഇതേ തുടർന്ന് ഡിസംബർ രണ്ടിന് കാലിഫോർണിയയിലെ വലിയ കൊട്ടാരം മസ്‌ക് വിറ്റിരുന്നു. 30 മില്യണിന്റെ മൂല്യമുള്ള വീടാണ് ഇത്. ഒപ്പം സിലിക്കൺ വാലിയിലെ എസ്റ്റേറ്റും മസ്‌ക് വിറ്റിരുന്നു. 7.5 മില്യണിനായിരുന്നു ഇത് വിറ്റത്. തുടങ്ങിയ പല മസ്‌കിനെക്കുറിച്ചുള്ള പല കാര്യങ്ങളും ടൈം വിശദീകരിക്കുന്നുണ്ട്.
വാക്സിൻ ശാസ്ത്രജ്ഞരെ ഈ വർഷത്തെ ഹീറോയായും ടൈം മാഗസിൻ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകം മുഴുവൻ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വാക്സിൻ കണ്ടെത്താനുള്ള നിശ്ചയദാർഢ്യം പുറത്തെടുത്തതിനാണ് ഇവരെ ഹീറോസായി തിരഞ്ഞെടുത്തത്. കിസ്മികിയ കോർബറ്റ്, ബാർനി ഗ്രഹാം, കാതലീൻ കാരിക്കോ, ഡ്രൂ വീസ്മാൻ എന്നിവരെയാണ് ടൈം മാഗസിൻ ഹീറോസായി തിരഞ്ഞെടുത്തത്.
Comments