ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു. അമീർ ബഷീർ ദാർ, ആദിൽ യൂസഫ് ഷാൻ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വകവരുത്തിയത്. ഇവരുടെ പക്കൽ നിന്നും രണ്ട് പിസ്റ്റലുകൾ, രണ്ട് മാഗസീനുകൾ, ഏഴ് പിസ്റ്റൽ റൗണ്ടുകൾ, ഗ്രനേഡ് എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്.
കുജ്ജാർ ഫ്രിസൽ സ്വദേശിയാണ് കൊല്ലപ്പെട്ട അമീർ. ദ റെസിസ്റ്റൻസ് ഫ്രണ്ട് സംഘടനയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇയാൾ സജീവമാണ്. അതേസമയം ആദിൽ യൂസഫ് കശ്മീരിലെ സുർസുനോ ബെഹിബാഗ് സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് മാസം മൂമ്പാണ് ഇയാൾ ടിആർഎഫിൽ സജീവമായത്.
കുൽഗാം ജില്ലയിലെ രെദ്വാനി മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു സൈന്യം പരിശോധനയ്‌ക്കായി എത്തിയത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ ഭീകരിലൊരാൾ സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന് സേനയ്‌ക്ക് നേരെ വെടിയുതിർത്തു. ഇതോടെ പ്രത്യാക്രമണം നടത്തി ഭീകരരെ വധിക്കുകയായിരുന്നു സൈന്യം.
Comments