ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരർ തടവിലാക്കിയ പെൺകുട്ടികളെ മോചിപ്പിച്ചു. രണ്ട് പെൺകുട്ടികളെയാണ് ഭീകരർ ബന്ദികളാക്കിയിരുന്നത്. ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്തി പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിയിരുന്നു സൈന്യം. കുൽഗാം ജില്ലയിലെ രെദ്വാനി മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.
അമീർ ബഷീർ ദാർ, ആദിൽ യൂസഫ് ഷാൻ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വകവരുത്തിയത്. ഇവരുടെ പക്കൽ നിന്നും രണ്ട് പിസ്റ്റലുകൾ, രണ്ട് മാഗസീനുകൾ, ഏഴ് പിസ്റ്റൽ റൗണ്ടുകൾ, ഗ്രനേഡ് എന്നിവയും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
കുജ്ജാർ ഫ്രിസൽ സ്വദേശിയാണ് കൊല്ലപ്പെട്ട അമീർ. ദ റെസിസ്റ്റൻസ് ഫ്രണ്ട് സംഘടനയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇയാൾ സജീവമാണ്. അതേസമയം ആദിൽ യൂസഫ് കശ്മീരിലെ സുർസുനോ ബെഹിബാഗ് സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് മാസം മൂമ്പാണ് ഇയാൾ ടിആർഎഫിൽ സജീവമായത്.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു രെദ്വാനി മേഖലയിൽ സൈന്യം പരിശോധനയ്‌ക്കായി എത്തിയത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
Comments