ബ്രസീലിൽ കഴിഞ്ഞ വർഷം കാട്ടുതീയിൽ കത്തിയെരിഞ്ഞത് 17 ദശലക്ഷത്തിലധികം ജീവജാലങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രസീലിൽ കഴിഞ്ഞ വർഷം കാട്ടുതീയിൽ കത്തിയെരിഞ്ഞത് 17 ദശലക്ഷത്തിലധികം ജീവജാലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 04:23 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: ബ്രസീലിലെ പന്തനാൽ തണ്ണീർത്തടങ്ങൾ ജീവജാലങ്ങളുടെ ശ്മശാനമാകുന്നതായി പഠനം. ബ്രസീലിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ പന്തനാൽ തണ്ണീർത്തടങ്ങളിൽ 2020ൽ ഉണ്ടായ വൻ കാട്ടുതീയിൽ കൊല്ലപ്പെട്ട ഉരഗവർഗത്തിൽ ഉൾപ്പെടെയുളള കശേരു ജീവികളുടെ എണ്ണം 17 ദശലക്ഷത്തിലധികം വരും. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടത്തെ കാട്ടുതീ വിഴുങ്ങുകയായിരുന്നു. തീയിൽ അതിന്റെ 30 ശതമാനത്തിലധികം കത്തിതീരുകയും ചെയ്തു.

തീയുമായി നേരിട്ടുള്ള സമ്പർക്കം പുലർത്തിയ ഉരഗങ്ങൾ, പക്ഷികൾ, അതുപോലെ പ്രൈമേറ്റുകൾ എന്നിവ കാട്ടുതീയിൽ നശിച്ചു. ഇതുസംബന്ധിച്ച് നഷ്ടത്തിന്റെ കണക്ക് പിയർ റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോർട്ട്‌സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രസീലിലെ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിലെ (ഡബ്ല്യുഡബ്ല്യുഎഫ്) സയൻസ് ചീഫ് ഡോ. മരിയാന നപോളിറ്റാനോ ഫെറേറയുടെ അഭിപ്രായത്തിൽ കഴിഞ്ഞ വർഷം ഏകദേശം 22,000 വ്യത്യസ്ത തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കാട്ടുതീയുണ്ടായതിന് ശേഷം 24 മുതൽ 48 മണിക്കൂർ വരെ വയലിലെ കരിഞ്ഞ പ്രദേശങ്ങളിൽ ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ എണ്ണുന്നത് പഠനത്തിന്റെ രീതിശാസ്ത്രത്തിൽ ഉൾപ്പെടുന്നു. തങ്ങൾ കണ്ട ചത്ത മൃഗങ്ങളെയെല്ലാം പരിശോധിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി. സർവേയിൽ കണ്ടെത്തിയ 300 ജീവികളുടെ ഇനം തിരിച്ചറിയുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചു. ബ്രസീലിയയിലെ എംബ്രാപ്പ പന്തനാൽ ഗവേഷണ സ്ഥാപനത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വാൽഫ്രിഡോ മൊറേസ് തോമാസിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ഭൂമിശാസ്ത്രപരമായ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരന്തത്തിന്റെ വലിപ്പവും കൂടും. ഇവിടെ കൊല്ലപ്പെട്ട പാമ്പുകളുടെ എണ്ണം വളരെ കൂടുതലാണ്.

ഗവേഷണമനുസരിച്ച് ഉരഗങ്ങൾക്ക് ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത്. മൊത്തം ചത്ത മൃഗങ്ങളുടെ 79 ശതമാനത്തിൽ അധികം ഉരഗങ്ങളാണ്. സസ്തനികൾ 15ശതമാനത്തിലധികം വരും. അതേസമയം ഉഭയജീവികൾ എണ്ണത്തിന്റെ 4 ശതമാനം വരും. ചത്ത പക്ഷികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്ന് ഗവേശഷകർ വ്യക്തമാക്കി.

ബ്രസീൽ, പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പന്തനാൽ തണ്ണീർത്തടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. 140,000-160,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ദശലക്ഷക്കണക്കിന് ജീവിവർഗങ്ങൾ വസിക്കുന്നു, ജാഗ്വാർ, ആന്റീറ്ററുകൾ, ദേശാടന പക്ഷികൾ എന്നിവ ഉൾപ്പെടുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ പതിവായി ഉണ്ടാകുന്ന കാട്ടുതീ മനുഷ്യൻ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദൃശ്യമായ അനന്തരഫലങ്ങളിൽ ഒന്നാണ്. കശേരു ജീവികൾ

Tags: reptileswildfire
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies