പട്ന : പീഡനശ്രമത്തെ എതിർത്ത 13 കാരിയെ പട്ടാപ്പകൽ കുത്തിപ്പരിക്കേൽപ്പിച്ചു . ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം . എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് നേരെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത് . സംഭവത്തിൽ പ്രതാപൂർ ഗ്രാമസ്വദേശി അഷ്റഫ് അലിയുടെ മകൻ ഗുൽഷനെ പോലീസ് പിടികൂടി .
പ്രതി താമസിച്ചിരുന്ന പ്രതാപൂർ ഗ്രാമത്തിലെ മക്തബ് സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത് . എല്ലാ ദിവസവും പെൺകുട്ടി സ്കൂളിൽ പോകുന്ന വഴിയിൽ തടഞ്ഞുനിർത്തി ഗുൽഷൻ ഉപദ്രവിക്കാറുണ്ടായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പ്രതിയുടെ വീട്ടുകാരോട് പലതവണ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് വരും വഴി ഗുൽഷൻ തടഞ്ഞ് നിർത്തു ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . മറ്റ് രണ്ട് പെൺകുട്ടികൾക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയെ കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ ഗുൽഷൻ അവർക്കടുത്ത് എത്തുന്നതും പെൺകുട്ടിയെ കുത്തുന്നതും ദൃശ്യങ്ങളിലുണ്ട് . തടയാൻ ശ്രമിച്ച യുവാവിനെ ഗുൽഷൻ തള്ളി മാറ്റിയിരുന്നു .13 സെക്കൻഡിനുള്ളിൽ 8 തവണ കുത്തേറ്റതായാണ് റിപ്പോർട്ടുകൾ .
അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ പട്ന മെഡിക്കൽ കോളേജിലേക്ക് മാറ്റി . സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Comments