ജയ്പൂർ: 140 കോടി പിന്നിട്ട രാജ്യത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ യജ്ഞത്തിൽ ആരോഗ്യപ്രവർത്തകരുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും വലിയ പങ്കാണ് വഹിച്ചത്. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് വീടുകളിലെത്തി നൽകണമെന്നുമുളള പ്രധാനമന്ത്രിയുടെ ആഹ്വാനം ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് ആത്മാർത്ഥതയോടെ ഏറ്റെടുത്തത്. ഇത്തരത്തിൽ രാജ്യന്മയ്‌ക്കായി സേവനം ചെയ്യുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാൻ മരുഭൂമിയിൽ ഒട്ടകത്തിന്റെ പുറത്ത് എത്തി വാക്‌സിൻ വിതരണം നടത്തുന്ന ആരോഗ്യപ്രവർത്തകയുടെ ചിത്രമാണിത്.
രാജസ്ഥാനിലെ ബാർമെർ ജില്ലയിലെ മരുഭൂമിയിൽ നിന്നുള്ളതാണ് സംഭവം. വാക്‌സിൻ സ്വീകരിക്കാൻ എത്താൻ സാധിക്കാത്ത ആളുകൾക്ക് ഒട്ടകപുറത്തെത്തി വാക്‌സിൻ നൽകുന്നതാണ് ചിത്രത്തിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിശ്ചയദാർഢ്യത്തിന്റേയും പ്രതിബദ്ധതയുടേയും മികച്ച സംയോജനം എന്നാണ് ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചത്. കേന്ദ്രസർക്കാരിന്റെ ഹർ ഘർ ദസ്തക് ക്യമ്പെയിന്റെ ഭാഗമായാണ് ആരോഗ്യ പ്രവർത്തക വാക്‌സിൻ നൽകാൻ നേരിട്ടെത്തിയത്.
संकल्प और कर्तव्यनिष्ठा का संगम।
राजस्थान के बाड़मेर जिले में टीकाकरण अभियान की तस्वीरें।#HarGharDastak pic.twitter.com/p2nngJvrhy
— Dr Mansukh Mandaviya (@mansukhmandviya) December 24, 2021
വാക്‌സിൻ എടുക്കാത്തവരുടെ വീടുകൾ തേടി ചെല്ലണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഹ്വാനം ചെയ്തത്. ഇപ്പോഴത്തെ മുദ്രാവാക്യം എല്ലാവരിലേക്കും വാക്‌സിൻ എത്തിയ്‌ക്കുക എന്നതാണ്. ഒരു ഡോസ് വാക്‌സിൻ പോലും ലഭിക്കാത്ത രാജ്യത്തെ ഓരോ വീടുകളിലും എത്തിച്ചേരണം. ഇതിനായി എൻസിസിയുടേയും എൻഎസ്എസ് വോളണ്ടിയർമാരുടേയും സേനവങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Comments