ഡെറാഡൂൺ ; ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടൽ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെയും പ്രതിപക്ഷ നേതാവ് പ്രീതം സിംഗിന്റെയും അനുകൂലികൾ തമ്മിലാണ് സംഘർഷം നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്ര ഷായെ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു.
രാഹുൽ ഗാന്ധിയും ഹരീഷ് റാവത്തും പ്രീതം സിംഗും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. റാവത്തിന്റെ ആളുകൾ പ്രീതം സിംഗിന്റെ അനുകൂലിയായ രാജേന്ദ്ര ഷായെ കടന്നാക്രമിക്കുകയായിരുന്നു. റാവത്തിനെ ആക്ഷേപിച്ചാൽ തങ്ങൾ ഇനിയും ആക്രമിക്കുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.
ये सम्भालेंगे उत्तराखंड! https://t.co/GBTxXmuhWa pic.twitter.com/R6JLB1QgzR
— Alok Bhatt (@alok_bhatt) December 24, 2021
ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കോൺഗ്രസ് നേതൃത്വം സ്വന്തം പാർട്ടി പ്രവർത്തകരെ നന്നാക്കിയിട്ട് പോരെ രാജ്യം നന്നാക്കുക എന്നാണ് ആളുകൾ ചോദിക്കുന്നത്. കോൺഗ്രസിനുള്ളിലെ തമ്മിലടിയെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഹരീഷ് റാവത്തും പ്രീതം സിംഗും രാഹുൽ ഗാന്ധിക്കൊപ്പമിരിക്കുമ്പോൾ അവരുടെ അനുകൂലികൾ റോഡിൽ നിന്ന് തമ്മിലടിക്കുകയാണ് ചെയ്യുന്നത്. രാഹുൽ ഗാന്ധി പാർട്ടിയെയും കുടുംബത്തേയും സംരക്ഷിച്ചാൽ മതിയെന്നും ഉത്തരാഖണ്ഡിനെ ബിജെപി സംരക്ഷിക്കുമെന്നും പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.
Comments