എറണാകുളം : കാലടിയിൽ സിപിഐ- സിപിഎം സംഘർഷം. രണ്ട് സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് രാത്രി വെട്ടേറ്റത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സിപിഐക്കാർ പടക്കം പൊട്ടിക്കുന്നതിനിടെ അവിടേക്ക് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിപിഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും സിപിഎം പ്രവർത്തകർ ആക്രമിച്ചു.
. ഇവരെ ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി താലുക്ക് ആശുപത്രിയിൽ എത്തിയും പ്രതികൾ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സിപിഐ പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ മാസം ഇവിടെ 40 ഓളം സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നിരുന്നു. ഇതേച്ചൊല്ലി ഏതാനും നാളുകളായി പ്രദേശത്ത് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. സിപിഎം പ്രവർത്തകരായിരുന്നു സേവ്യറും, ക്രിസ്റ്റിനും.
.ഇതിന് പിന്നാലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിപിഐയുടെയും എഐവൈഎഫിന്റേയും കൊടിമരം കഴിഞ്ഞ ദിവസം പ്രതികൾ തകർത്തിരുന്നു. ഇതിനെതിരെ പോലീസിൽ പരാതി നൽകി എങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
സേവ്യറിനെ വെട്ടിയ ശേഷം പ്രതികൾ സേവ്യറിന്റെ വീടും അക്രമിച്ച് നശിപ്പിച്ചു.നിരവധി കൃമിനൽ കേസുകളിൽ പ്രതിയായവരാണ് ഡിവൈഎഫ് ഐ നേതാവ് അടക്കമുള്ള പ്രതികൾ .പ്രതികളെ സഹായിക്കുന്ന നിലപാടാണ് കാലടി പോലീസ് സ്വീകരിക്കുന്നതെന്ന് സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി സിബി രാജൻ പറഞ്ഞു .നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഈ പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും സിബി രാജൻ പറഞ്ഞു.
Comments