തിരുവനന്തപുരം:കേരളത്തിൽ വാക്സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ.15,16,17 പ്രായമുള്ളവരാണ് ഇവർ.ജനനതീയതി അനുസരിച്ച് ആരോഗ്യനിലകൂടി ഉറപ്പാക്കിയ ശേഷമായിരിക്കും കുട്ടികൾക്ക് വാക്സിൻ നൽകുക.ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സിനേഷന് പ്രാധാന്യം നൽകും.
സ്കൂളുകൾതോറും വാക്സിനേഷൻ സൗകര്യം ഒരുക്കാനാവുമോ എന്ന് പരിശോധിക്കുന്നുണ്ട്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗനിർദ്ദേശത്തിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിക്കുന്നതിനനുസരിച്ച് വേഗത്തിൽ വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്ത് നിലവിൽ 26 ലക്ഷത്തോളമാണ് വാക്സിൻ സ്റ്റോക്ക്.
അതേസമയം സംസ്ഥാനത്ത് ബൂസ്റ്റർ ഡോസിന് അർഹതയുള്ള 5.55 ലക്ഷം ആരോഗ്യപ്രവർത്തകരാണ് ഉള്ളത്.60 വയസുകഴിഞ്ഞ 59.29 ലക്ഷം പേരുമുണ്ട്.60 വയസ്സിനു മുകളിലുള്ള രോഗികളായവർക്കാണ് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. 5.71 ലക്ഷം കൊറോണ മുൻനിരപ്രവർത്തകരുമുണ്ട്.ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുക.
Comments