ഇസ്ലമാബാദ്: പാകിസ്താനിൽ പിടിമുറുക്കി കൊറോണയുടെ അഞ്ചാം തരംഗം. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ രോഗികളുടെ എണ്ണവും രാജ്യത്ത് കുതിച്ചുയരുകയാണ്. 352 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് പാക് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികൾ ഉയരാൻ കാരണം ഇമ്രാൻ ഖാൻ സർക്കാരിന്റെ പ്രതിരോധ നടപടിയിലുണ്ടായ വീഴ്ചയാണെന്നാണ് ആരോപണം.
ഇസ്ലാമാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം രോഗികളുടെ വ്യാപനം വർദ്ധിക്കുകയാണ്. രാജ്യത്തെ ആരോഗ്യ വിദഗ്ധർ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തുകയും അവരെ ക്വാറന്റീനിലാക്കുകയുമാണ്. പ്രശ്നബാധിത പ്രദേശങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പാകിസ്താനിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളുടെ എണ്ണം ഇരട്ടിയായതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വാക്സിൻ സ്വീകരിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments