ന്യൂഡൽഹി : നീറ്റ് പിജി കൗൺസിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസ് കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാൽ വാദം പൂർത്തിയാകാതിരുന്ന സാഹചര്യത്തിൽ വിധി പറയുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു.
ഈ വർഷത്തെ പിജി പ്രവേശനത്തിന് മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാനം എട്ട് ലക്ഷം ആയി ഉയർത്തിയ തീരുമാനം അംഗീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. എന്നാൽ ഈ വർഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടെന്നാണ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കൗൺസിലിംഗിന് സ്റ്റേ തുടരുമെന്നായിരുന്നു കോടതി നിലപാട്.
നിലവിലെ തീരുമാനപ്രകാരം എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് 10 ശതമാനം സാമ്പത്തിക സംവരണം ഉണ്ടാകുക. എന്നാൽ
ഒബിസി ക്രിമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം സാദ്ധ്യമാക്കുന്നതിൽ തടസ്സങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷണം. ഈ സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ പഠിക്കാൻ കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് തയ്യാറായ സാഹചര്യത്തിലാണ് ഹർജിയിൽ വീണ്ടും വാദം ആരംഭിച്ചത്.
Comments